Saturday 8 June 2013



മഴ പെയ്തു തുടങ്ങുമ്പോഴെപ്പോഴോ
                                            'നീ' ഓര്‍മ്മകളിലേയ്ക്ക് കടന്നുവന്നു.
നിനക്ക് ഇരുളിന്റെ നിറം!
ചീഞ്ഞളിഞ്ഞ ശവത്തിന്റെ
നാറുന്ന ഗന്ധം!

നീ അണിഞ്ഞിരിക്കുന്നത്
മറ്റാരോ വലിച്ചെറിഞ്ഞ
ഭീകരതയുടെ മുഖംമൂടി!
ഇടക്കെവിടെയോ ഞാനറിയാതെ
മറന്നു വെച്ച കടലാസുതുണ്ടില്‍
നിന്നെക്കുറിച്ചു ഞാന്‍
കോറിയിട്ട വരികളില്‍ നീ...
നീ...നിലാവായിരുന്നു.

പരിണാമ സിദ്ധാന്തങ്ങള്‍ക്കിടയില്‍
എപ്പോഴോ നിനക്കും
മാറ്റം സംഭവിച്ചിരിക്കുന്നു.
നിന്റെ മുഖത്ത് ഞാന്‍ കണ്ട
രേഖകള്‍ നീ മൂടി മറച്ചു.
നീ...നിന്നില്‍ നിന്നും അകലെ
ഞാനറിയാത്ത ദൂരത്ത്
കാല്‍പാടുകള്‍ ഏല്‍ക്കാത്ത വഴികളില്‍
നീദ്രയെ തേടി നീ
അലയുകയാണ്.


കല്‍ത്തൂണൂകളില്‍ ആത്മാക്കളെ
ആവാഹിച്ചിരുത്തി
ആ നിലവിളിക്കായി നീ കാത്തിരിക്കുന്നു...
ബലിച്ചോറിന്റെ മിഴിനീര്‍ നനവിനെ
സ്വപ്‌നം കാണുന്നു നീ....

നീ ഭ്രാന്തന്‍........................................
നിനക്ക് മരണമില്ല, മുഷിപ്പില്ല.....
വിരസതയേല്‍ക്കാത്ത ദിനങ്ങള്‍
ഓരോന്നായ് ഇഴഞ്ഞു നീങ്ങുമ്പോള്‍
നീയെന്റെ ആത്മാവിനായ്
ദാഹിച്ചിരിക്കുമ്പോള്‍, 
ഞാന്‍ കുത്തി വരയ്ക്കുകയാണ്....
ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതകള്‍
എന്നു ഞാന്‍ തന്നെ കരുതുന്ന
 എന്റെ കിനാവുകളില്‍......
......................